Monday, June 29, 2009

എന്റെ ഏകാകിനി ..................



ഇതെന്ടെ പ്രീയ പ്രണയിനിക്ക്...... എന്ടെ ഏകാകിനിക്ക്... കണ്ണുകളില്‍ വിരഹം മാത്രം സൂക്ഷിക്കുന്ന എന്ടെ എല്ലാമായ...............



കുളിരുള്ള കരങ്ങളില്‍ പ്രണയതിന്ടെ പൂമ്പൊടി..
നിലാവില്‍ ഏകയായി എന്‍ കൂട്ടുകാരി..
മന്ത്ര ചരടുകള്‍ കൊണ്ടവളെ-
കൂടെ ചേര്‍ക്കുവാന്‍ മോഹിച്ചെങ്കിലും
മനസ്സു തുറക്കാതെ എന്നരുകില്‍
കൂടാതെ ഏകയായി എന്‍ പ്രീയ പ്രണയിനി..
പിന്നിട്ട വഴികളില്‍ സുഗന്ധമായി അവള്‍ അണഞ്ഞില്ലെങ്കിലും ..
വസന്തങ്ങളില്‍ കൂട്ടായി ഇരുന്നതില്ലെങ്കിലും
മുടിയിഴകളില്‍ എന്‍ വിരലുകള്‍ തഴുകിയത്
അറിഞ്ഞിട്ടും അറിയാതെ കുണുങ്ങി നിന്നയെന്‍ കൂട്ടുകാരി
നിമിഷങ്ങളില്‍ പൂത്തിരിയായി ചിരി പടര്‍ത്തുന്ന
മിഴികളില്‍ നിറഞ്ഞൊഴുകുന്ന വിരഹമുള്ള
മൊഴികളില്‍ പ്രണയം ഒളിച്ചു വയ്ക്കുന്ന
എന്ടെ എന്നതേയും പ്രീയ പ്രണയിനി...

കണ്ണാരപൊത്തി കളിക്കുന്ന ബാല്യകാലത്തില്‍ കൂട്ടായി നീ വന്നിലെങ്കിലും ......
സ്നേഹം സ്ഫുരിക്കും നാളില്‍ പ്രണയ മഴയായി നീ പെയ്തില്ലെങ്കിലും
കതിര്‍മണ്ടപത്തില്‍ നിന്നെ ഞാന്‍ കാത്തിരിന്നുവെങ്കിലും
എന്നിലേക്ക് അടുക്കാതെ അകന്ന എന്‍ പ്രീയ പ്രണയിനി ..
എന്‍ കൈത്തലം ഞാന്‍ നീട്ടിയെങ്കിലും പ്രീയേ
നീ നല്‍കാതെ പോയ പ്രണയത്തിന്‍ കണങ്ങള്‍
ഉള്ളില്‍ തേങ്ങലായി, രൂപമായി നിറയുന്നതറിഞ്ഞാലും


ഒരുമിച്ചു ചേര്‍ന്നു കിനാവു കാണുവാന്‍
തോളൊട് തോള്‍ തൊട്ടുരുമി പോകുവാന്‍
തേന്‍ ഒളിപ്പിച്ച കൂട്ടിലെ മധുരം നുകരുവാന്‍
അലസമായി പാറിയ നിന്‍ മുടിയിഴകല്‍ ഒതുക്കുവാന്‍
കണ്ണില്‍ നിന്നടര്‍ന്നു വീണ മിഴിനീരു തുടയ്ക്കുവാന്‍
മണല്‍പരപ്പിലെന്‍ കാലടികള്‍ പിന്തുടരുവാന്‍
കാവിലെ നിറവെളിച്ചതില്‍ നിന്‍ സ്വര്‍ണ്ണ വര്‍ണ്ണം കാണുവാന്‍
മഴവീഴും രാവില്‍ സ്നേഹ ചുംബനം ഏകുവാന്‍
വന്നതില്ല ,, നിന്നതില്ല എന്‍ പ്രീയ കാമുകി ..

പ്രണയത്തിന്‍ അര്‍ത്ഥമെന്തെന്ന് ചൊല്‍വതില്ല ഞാന്‍
പ്രണയതിന്‍ അളവെന്തെന്ന് കാട്ടതില്ല ഞാന്‍
പ്രണയതിന്‍ ഭാഷയെന്തെന്ന് എഴുവതില്ല ഞാന്‍
എങ്കിലും പ്രണയമാണു നിന്നൊടുള്ള വികാരമെന്നറിയുന്നു ഞാന്‍


എന്‍ മനസ്സില്‍ സുക്ഷിക്കാം നിന്നൊടുള്ള അനുരാഗമത്രയും
ഒരു മയില്‍പീലിയായ് കരുതിവയ്ക്കാം മഴമേഘം കാണാതെ എന്നും ...
വരും ജന്മമെന്നത് സത്യമൊ മിഥ്യയോ
സത്യമെങ്കില്‍ അന്നും പ്രീയെ നീ നിലാവില്‍ ഏകയാകരുതേ ..............

Wednesday, June 24, 2009

നിഗൂഡത നിഴലിക്കുന്നൊരു സ്വപ്നം ....
























ഇതൊരു കഥയല്ല , എന്റെ പ്രവാസ ജീവിതത്തിലെ ഒരു രാത്രി എനിക്ക് സമ്മാനിച്ച സ്വപ്നത്തിന്റെ ആഴങ്ങള്‍ തേടീയുള്ള വരികളാണ്....

യുക്തി ചിന്തകള്‍ക്ക് ഇത് യാദൃച്ഛികമായി തോന്നാം , ചെങ്കൊടിയുടെ പിന്നില്‍ മാറ്വിരിച്ച് നിന്ന കാലം മനസ്സില്‍ മായാതെ നില്‍ക്കുന്നതിനാല്‍ എനിക്കും ഇപ്പൊഴും ഇത് എന്താണെന്ന് വ്യക്ത്മാകുന്നില്ല , എന്നാല്‍ നമ്മുക്കറിയാത്ത എന്തൊക്കെയോ ഈ ഭൂവില്‍ ഉണ്ടെന്ന സത്യം മനസ്സില്‍ പടര്‍ത്തുന്നത് ഒട്ടേറെ നീഗൂഡതകളാണ് ..

നിങ്ങളുടെ അനുമതിയോടെ തുടങ്ങുന്നു , വായനയുടെ അവസാനം എന്താണ് നിങ്ങളില്‍ ഉരിത്തിരിയുന്നത് അത് കുറിച്ചാലും , എന്റെ വെറും സ്വപ്നമായ് , യദൃച്ഛികമായി ഇത് തള്ളികളയില്ല എന്ന വിശ്വാസത്തോടെ ...

നാല് വര്‍ഷങ്ങള്‍ക്ക് മുന്നേ ഓവര്‍ ഡ്യൂട്ടിയുടെ ക്ഷീണത്തില്‍ വളരെ നേരത്തേ ഞാന്‍ ഉറങ്ങാന്‍ കിടന്നു , ഇടയ്ക്ക് എന്റെ റൂമിലേ സഹവാസികളുടെ ശബ്ദങ്ങള്‍ കേട്ട് കൊണ്ട് പതിയേ മയക്കത്തില്‍ നിന്നും അഗാദമായ നിദ്രയിലേക്ക് കൂപ്പ് കുത്തി ... പണ്ടേ ഇടതൂര്‍ന്ന നീളമുള്ള മുടിയുള്ള പെണ്‍കുട്ടികളേ എനിക്ക് വലിയ ഇഷ്ടമാണേട്ടൊ .. തെറ്റിദ്ധാരണ വേണ്ട , എന്റെ കലാലയ ജീവിതത്തില്‍ ഞാനേറെ സ്നേഹിച്ചിരുന്ന പ്രീയ കൂട്ടുകാരിയ്ക്കും എന്റെ പ്രീയ സഖിക്കും ഈ സമാനതകള്‍ ഉണ്ടായിരുന്നു ..

ആഗ്രഹങ്ങള്‍ , കൊതിക്കുന്ന കാഴ്ചകള്‍ ,അറിയപെടാത്ത സ്ഥലങ്ങള്‍ , രതിക്രീഡകള്‍ ഇങ്ങനെ പലതും നാം സ്വപനത്തില്‍ ദര്‍ശിക്കാറുണ്ട് .. നിങ്ങള്‍ കൂടെയില്ലെങ്കില്‍ ഞാന്‍ എന്തായാലും കാണാറുണ്ട് ...

എന്റെ കിടക്കയുടെ അടുത്ത് ഒരു പെണ്‍കുട്ടി ... മുന്നേ പറഞ്ഞ പോലെ നിറയേ മുടിയുള്ള,, മുഖം വ്യക്ത്മാകാതെ , അഥവാ വ്യക്ത്മാണെങ്കിലും സ്വപ്നതിന് ശേഷം ആ മുഖമെനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചിരുന്നില്ല ... എന്നെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ആ വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടി എന്നൊട് എഴുന്നേല്‍ക്കു എന്ന് പല ആവര്‍ത്തി പറയുന്നുണ്ട് ..ഞാന്‍ എണീറ്റിരുന്നു.. ചോദ്യങ്ങളായിരുന്നു പിന്നീട് ...എന്താ എന്നെ മറന്നോ ? നീ എന്തിനാ എന്നില്‍ നിന്നകലുന്നത് ? എനിക്കുത്തരം നല്‍കാന്‍ കഴിയുന്നില്ല. നാവ് വഴങ്ങുന്നില്ല , എന്തൊക്കെയോ പറയണമെന്നുണ്ട് ... ഞാന്‍ പൊട്ടി കരഞ്ഞ് അവളുടെ മുന്നില്‍ ക്ഷമാപണം പോലെ ഞാന്‍ ഇരുന്നു ..

എന്നെ ആശ്വസിപ്പിക്കുന്ന പോലെ എന്റെ മുഖം അവളിലേക്ക് ചേര്‍ത്തു വച്ചു , ആ സുഗന്ധം , ആ ചൂട് ഇന്നും മറഞ്ഞിട്ടില്ല എന്നില്‍ ....ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു അവളുടെ പരിഭവം നിറഞ്ഞ വാക്കുകള്‍ അവളോട് ചേര്‍ന്ന് ഞാന്‍ വേറുമൊരു കേള്വിക്കാരാന്‍ മാത്രമായി .. എത്ര കാതമലഞ്ഞു ഞാന്‍ നിന്നെയും തേടീ .. എന്തിനാണ് എന്നില്‍ നിന്നും ഒളിച്ച് പോയത് നീ ഇല്ലാതെ എനിക്ക് .............അവളുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു , ......സ്നേഹ മൂര്‍ദ്ധന്യവേളയില്‍ എന്നെയും കൊണ്ടവള്‍ കട്ടിലിലേക്ക് ചാഞ്ഞൂ ...എന്റെ അമ്മയുടെ വാല്‍സല്യമോ .. സഖിയുടെ സ്നേഹമോ അറിയില്ലെനിക്ക് അവളെന്നില്‍ നിറയുകയായിരുന്നു .. ശ്വാസോശ്വാസ്സം ഉയര്‍ന്ന വേളയില്‍ എന്നില്‍ നിന്നവല്‍ അകന്ന് പോയിരുന്നു ഞാന്‍ തളരുകയായിരുന്നു എന്റെ പ്രാണന്‍ എന്നില്‍നിന്നടര്‍ന്ന് പോകുമ്പോല്‍, എനിക്കവളെ തടയണമെന്നുണ്ട് പിറകേ പോകണമെന്നുണ്ട് എന്നെ കൊണ്ടാവുവിധം ഞാന്‍ ശ്രമിച്ചു കഴിയുന്നില്ല ശരീരം തളര്‍ന്ന് കിടക്കുന്ന പോലെ ..

പെട്ടെന്നാണ് എന്നെ സങ്കടകടലിലാഴ്ത്തീ മൊബൈയില്‍ അലാറം വലിയ ശബ്ദത്തോടെ ഉണര്‍ത്തിയത് ..കുറെ നേരം അങ്ങനെ തന്നെ കിടന്നു ഞാന്‍ , എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല , മനസ്സിന് വല്ലാത്ത ഭാരം .
വെറുതെ തിരിഞ്ഞ് കിടന്നു അടുത്ത് കിടക്കുന്ന കൂട്ടുകാരനോട് കുളി കഴിഞ്ഞോ എന്ന ചോദ്യത്തിനോടൊപ്പം തന്നെ എന്റെ കൈയ്യിലേക്ക് നോക്കി എന്തോ അരിച്ചിറങ്ങുന്ന പോലെ " നീളമുള്ള ഒരു മുടി " സത്യമാണോ അതൊ മിഥ്യയാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥത , സത്യത്തില്‍ ഈ മുടി കണ്ടപ്പോള്‍ ഞാന്‍ കഴിഞ്ഞ സ്വപ്നത്തില്‍ കൂടി വീണ്ടും മനസ്സിനെ സഞ്ചരിപ്പിച്ചു .. ആ മുടി ഞാനിന്നും എന്റെ ഡയറിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട് .. എങ്ങനെ വന്നുന്ന് എനിക്കറിയില്ല കേട്ടൊ .. യാദൃച്ഛികമാകാം എങ്കിലും ഇത് രണ്ടും കൂടി കൂട്ടി വായിക്കുമ്പൊള്‍ വന്ന സാഹചര്യം അവ്യക്തം ... ഈ അവ്യക്തതയില്‍ നിന്നാണ് എന്റെ ചോദ്യമുയരുന്നത് .. ഈ ഭൂവിം നാം അറിയാത്തതായി , നമ്മുടെ അറിവിന്റെ മുകളില്‍ എന്തേലും ഉണ്ടൊ ?

Sunday, June 14, 2009

യാത്ര .....














നിശാശലഭത്തിന്‍ ചിറകിലേറി ,
കിനാവിന്റെ സ്ഫുരിക്കുന്ന നിമിഷങ്ങള്‍ മനതാരിലേറ്റി
നോവായ ഓര്‍മ്മകളില്‍ ഇടറി വീണ്
മങ്ങിയ വെളിച്ചത്തിന്‍ പിന്നിലൂടെ
കാണാത്ത വീഥിയില്‍ പരീക്ഷണനായി
ഒഴുകുന്ന മേഘത്തിന്‍ മുകളിലൂടെ
വര്‍ണ്ണങ്ങള്‍ നിറയുന്ന താഴ്വരയിലേക്ക്
മടങ്ങി ചെല്ലുവാനൊരു ദീര്‍ഘയാത്ര ....

കാലത്തിന്‍ ഒഴുക്കില്‍ എവിടെയോ മറന്ന് നന്മയും
പ്രായത്തിന്‍ കുസൃതിയില്‍ കൈയ്യിലൊളിപ്പിച്ച വികൃതിയും
മനസ്സുകളുടെ ശാപത്തില്‍ നിന്നുയരുന്ന അഗ്നിയില്‍
എന്റെ പുനര്‍ജന്മം മുഴുവനും -
ശുദ്ധികരിക്കുവാന്‍ ഒരു മടക്കയാത്ര .........

കണ്മുന്നില്‍ മുഴുവനും നിറമുള്ള കാഴ്ചകള്‍
കണ്ണില്‍ നിറഞ്ഞൊതെരിയുന്ന നൊംബരം
ആശകള്‍ ഇല്ലാതിരിന്നിട്ടും
എന്നിലെ മോഹങ്ങള്‍ മുഴുവനും തീര്‍ന്നിട്ടും
മനസ്സിന്റെ താളങ്ങളില്‍ നൊംബരമുണര്‍ത്തുവാന്‍
പിന്‍ന്തുടര്‍ന്ന വേഷങ്ങളില്‍ നിന്ന് മുക്തി നേടുവാന്‍
ആരും കൊതിക്കുന്നൊരു തീര്‍ത്ഥയാത്ര ......

അരികിലായി എരിയുന്ന മിത്രതെയും വിട്ട്
മാറിലായി ഉരുകുന്ന സഖിയേയും വിട്ട്
കണ്ണിലായി പിടയുന്ന മാതാവിനേയും വിട്ട്
കാലം എനിക്കേകിയ പിതൃത്വത്തെയും വിട്ട്
ആരെയും കാണാതെ , ആരെയും കേള്‍ക്കാതെ
എല്ലാം ഉപേക്ഷിച്ചൊരു സന്യാസയാത്ര .........

ഒറ്റപെടുന്ന ബാല്യത്തിന്‍ നൊംബരം പേറി
വെട്ടെറ്റ് വീഴുന്ന യുവത്വത്തിന്‍ രോദനം പേറീ
പിച്ചിചീന്തിയ മാനത്തിന്‍ വിലയും പേറി
ഒഴിവാക്കിയ വൃദ്ധരുടെ കണ്ണുനീര്‍ പേറീ
ജീവിതസത്യത്തിന്‍ വേദനയും പേറി
എല്ലാം ഉള്‍കൊണ്ടൊരു നിശബ്ദ യാത്ര

എന്റെ ഭാരത്തിനാല്‍ ചിറക് തളര്‍ന്ന ശലഭം
എന്നെ ശപിക്കുന്ന മാത്രയില്‍ .........
താഴ്വരയില്‍ കാണുന്ന കാഴ്ചകള്‍ക്കുമപ്പുറം
കാണുന്നു വിരഹത്തിന്‍ നിലക്കാത്ത നൊംബരം
തിരിഞ്ഞ് മടങ്ങുവാന്‍ ആശിച്ച മനസ്സിലൊ
കാലം വരുത്തിയ വെള്ളരേഖകള്‍ പടര്‍ന്നിരിക്കുന്നു ............